ഇസ്ലാലാബാദ് : അഫ്ഗാനിസ്ഥാനില്‍ രണ്ടു സ്ഥലങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 37 പേര് കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്ക്. ഇവരില്‍ ഭൂരിഭാഗം പേരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഐസിസ് നടത്തുന്ന ആദ്യ ഭീകരാക്രമണമാണത്. ഐസിസ് വക്താവ് ഷഹീദുള്ള ഷഹീദ് ഓണ്‍ലൈനിലൂടെയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചത്. മുഹമ്മദ് ഖുറസാനിയെന്ന ചാവേറാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഷഹീദുള്ള ഷാഹിദ് അറിച്ചിട്ടുണ്ട്. മുന്‍ താലിബാന് നേതാവാണ് ഇയാള്‍.
ചാവേര്‍ സ്ഫോടനങ്ങളായിരുന്നുവെന്ന് അഫ്ഗാന് സര്‍ക്കാരും സ്ഥിരീകരിച്ചു. ബൈക്കിലോ സൈക്കിളോ എത്തിയാകാം ചാവേര്‍ സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്.
ജലാലാബാദിലെ സ്വകാര്യബാങ്കിനു സമീപത്തായാണ് ആദ്യം സ്ഫോടനമുണ്ടായത്. ശമ്പളം വാങ്ങുന്നതിനായി ജീവനക്കാരുടെ വന്‍ നിരതന്നെ ബാങ്കിനു മുന്നിലുണ്ടായിരുന്നതാണ് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ക്ഷേത്രത്തിനു സമീപത്തായുള്ള മുനിസിപ്പാലിറ്റി കെട്ടിടത്തിലാണ് രണ്ടാമത്തെ സ്ഫോടനം.
60 കിലോമീറ്ററിനുള്ളിലാണ് രണ്ട് സ്ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാമതും സ്ഫോടനത്തിനായി ആസൂത്രണം ചെയ്തിരുന്നെങ്കിലും ബോംബ് സ്ക്വാഡെത്തി സ്ഫോടകവസ്തു നിര്വ്വീര്യമാക്കിയതിനാല് ദുരന്തം ഒഴിവായി.
കിഴക്കന്‍ അഫ്ഗാനിന്റെ തലസ്ഥാനമാണ് ജലാലാബാദ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യാ നഗരം കൂടിയാണ്് ജലാദാബാദ്. സ്ഫോടനത്തെ തുടര്‍ന്ന് അഫ്ഗാന് പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് മേധാവി ഫസല്‍ അഹമ്മദ് ഷെര്‍സാദ് അറിയിച്ചു. അതേസമയം താലിബാന് നേതാവ് സബിയുള്ള മുജാഹിദ് ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: