ന്യൂദല്‍ഹി : ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ 5.5 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. ദല്‍ഹി എയര്‍പോര്‍ട്ടുവഴി സ്വര്ണ്ണക്കടത്തിനുശ്രമിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 21 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തത്.
ബാങ്കോക്കില്‍ നിന്നും തായ് എയര്വേയ്സില് വന്നിറങ്ങിയ ഇരുവരില്‍നിന്നും ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഒരുബാഗില്‍ 13 കിലോഗ്രാം വരെ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുമിനിട്ടു വ്യത്യാസത്തിലായിരുന്നു ഇരുവരും കസ്റ്റംസിന്റെ പിടിയിലകപ്പെട്ടത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലേയും ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടുവഴി കടത്താന്‍ ശ്രമിച്ച ആറ് കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. മൂന്നുദിവസങ്ങളിലായി മൂന്നു കിലോഗ്രാം വീതമുള്ള 25ഓളം സ്വര്‍ണ്ണ ബിസ്കറ്റുകളാണ് കണ്ടെടുത്തത്. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ മൂന്നിലുടെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് വെള്ളിയാഴ്ച സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: