തൃശൂര്‍: കൈക്കൂലി കേസില്‍ റിമാന്റില്‍ കഴിയുന്ന ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ഐപ്പ് വര്‍ഗീസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും മാറ്റി വെച്ചു.
വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ജാമ്യാപേക്ഷഐപ്പിന്റെ അഭിഭാഷകന് സമര്‍പ്പിച്ചിരുന്നെങ്കിലും ശനിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ശനിയാഴ്ച അപേക്ഷ പരിഗണിക്കുന്നതിനിടെ റിപ്പോര്‍ട്ട് പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ തിങ്കളാഴ്ച പരിഗണിക്കുന്നതിലേക്കായി മാറ്റുന്നതായി കോടതി അറിയിച്ചു.
സര്‍വകലാശാല അച്ചടി ജോലികള്‍ക്ക് കരാര്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ ഡോ.ഐപ്പ് കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനല്‍ പുറത്തു വിട്ടിരുന്നു. തൃശൂര്‍ വിജിലന്‍സ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: