വിശാഖപട്ടണം: ഐപിഎല്‍ കളിക്കുന്നതിന് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനോട് ഒരിക്കലും 16 കോടി രൂപ ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്റ്റാര്‍ ബാറ്റ്സ്മാന് യുവരാജ് സിങ്. ബാറ്റിംഗ് ഫോമിനെയും തനിക്കു ലഭിച്ച റെക്കോര്‍ഡ് പ്രതിഫലത്തെയും സംബന്ധിച്ച് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവിയുടെ പ്രതികരണം.
ഒരിക്കലും 16 കോടി വേണമെന്നു പറഞ്ഞിട്ടില്ല. അതൊന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ലേലത്തില്‍ മറ്റെല്ലാ കളിക്കാരെയും പോലെ തന്നെയായിരുന്നു ഞാനും. ക്രിക്കറ്റിനാണ് പ്രാധാന്യമെന്നതിനാല്‍ പണം നോക്കാതെ ഐപിഎല്‍ കളിക്കുമായിരുന്നു, യുവരാജ് പറഞ്ഞു.
ഗ്യാരി കേസ്റ്റനുമായി ഇന്ത്യന്‍ ടീമിലായിരുന്ന കാലത്തേതിനു സമാനമായ ബന്ധം തന്നെ. ഞങ്ങള്‍ തമ്മില്‍ നല്ല ധാരണയുണ്ട്. കേസ്റ്റണ് എന്നില്‍ നിന്ന് മികച്ച പ്രകടനങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. എപ്പോഴും എനിക്ക് ഉത്തേജനം പകരുകയും മത്സരം ജയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അതെനിക്ക് ഒരുപാട് ആത്മവിശ്വാസമേകുന്നു. ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്ന കാലത്ത് പതിനഞ്ച് കളിക്കാരെ നിയന്ത്രിച്ചാല്‍ മതിയായിരുന്നു അദ്ദേഹത്തിന്. ഐപിഎല്ലില്‍ ഇരുപത്തിയഞ്ച് കളിക്കാരെ ശ്രദ്ധിക്കണം. കാര്യങ്ങളെ അതു കുറച്ചു വ്യത്യസ്തമാക്കുന്നു. കേസ്റ്റണ് ടീമിന്റെ സ്വത്താണെന്നും യുവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: