ആന്റ്വിഗ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് സമനില പിടിച്ചു. അപരാജിത സെഞ്ചുറിയുമായി ഒരറ്റം കാത്തുസൂക്ഷിച്ച ഫാസ്റ്റ് ബൗളര്‍ ജാസണ്‍ ഹോള്‍ഡറുടെ ഒറ്റയാള്‍ പോരാട്ടമാണ് വിന്‍ഡീസിന് തകര്‍പ്പന്‍ സമനില നേടിക്കൊടുത്തത്. 149 പന്തുകള്‍ നേരിട്ട ഹോള്‍ഡര്‍ 103 റണ്‍സെടുത്തു.
ഏഴാം വിക്കറ്റില്‍ രാംദിനും ഹോള്‍ഡറും ചേര്‍ന്ന് നേടിയ 105 റണ്‍സിന്റെ കൂട്ടുകെട്ടും എട്ടാം വിക്കറ്റില്‍ ഹോള്‍ഡറും കെമര്‍ റോച്ചും ചേര്‍ന്ന് 18.2 ഓവറില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തതുമാണ് കരീബിയന്‍സിന് തുണയായത്. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 438 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് അവസാന ദിവസം 7 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 350 റണ്‍സെടുത്തതോടെയാണ് ടെസ്റ്റ് സമനിലയിലായത്. ഹോള്‍ഡറാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 399, 7ന് 333 ഡി. വിന്‍ഡീസ് 295, 7ന് 350.
രണ്ടിന് 98 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് ഇടയ്ക്ക് പരാജയത്തെ നോക്കിക്കണ്ടു. സ്കോര്‍ 189-ല്‍ എത്തിയപ്പോള്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നാണ് സ്മിത്ത് (65), രാംദിന് (57), ഹോള്‍ഡര്‍, റോച്ച് (15 നോട്ടൗട്ട്) എന്നിവരുടെ പ്രകടനത്തിലൂടെ വിന്‍ഡീസ് സമനില നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: