തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ന് നാളെ തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിക്കും. രാവിലെ 9 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. ഏപ്രില്‍ 23ന് എറണാകുളം, 27ന് കോഴിക്കോട്, 30ന് പത്തനംതിട്ട, മെയ് 4ന് വയനാട്, 11ന് കൊല്ലം, 14ന് കാസര്‍കോട്, 16ന് മലപ്പുറം, 21ന് ആലപ്പുഴ, 25ന് കോട്ടയം, 28ന് ഇടുക്കി, ജൂണ്‍ 4ന് തൃശൂര്‍, 8ന് കണ്ണൂര്‍, 11ന് പാലക്കാട് കരുതല്‍ 2015 നടക്കും.
രണ്ടു ലക്ഷം പരാതികളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്-30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാംസ്ഥാനത്തുണ്ട്. പത്തനംതിട്ട-10,469, ആലപ്പുഴ-12,355, കോട്ടയം-9,207, എറണാകുളം-7,562, തൃശൂര്‍-9,124, പാലക്കാട്-17,708, മലപ്പുറം-18,817, കോഴിക്കോട്-11,089, വയനാട്-7,617, കണ്ണൂര്‍-8,757, കാസര്‍കോട്-12,668 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍.
ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേദിവസം വരെ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കും. ജനസമ്പര്‍ക്ക ദിവസവും നേരിട്ട് പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്കറ്റ് നമ്പര്‍ നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: