കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഇവിടെനിന്നുള്ള പാചകവാതക സിലിണ്ടര്‍ നീക്കം പൂര്‍ണമായി നിലച്ചതോടെ സംസ്ഥാനത്തെ പാചകവാതകക്ഷാമം രൂക്ഷമാവുകയാണ്.
പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി അസി. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. കരാറുകാരുടെ തടഞ്ഞുവെച്ച ഇന്‍സന്റീവ് 50 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക,
കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. കേരളത്തിലെ ഏറ്റവും വലിയ ബോട്ടിലിംഗ് പ്ലാന്റാണ് ഉദയംപേരൂരില്‍ പ്രവര്‍ത്തിക്കുന്നത്. നിത്യേന 150 ഓളം ലോഡുകളാണ് സംസ്ഥാനത്തെ വിവിധ ഏജന്‍സികളിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: