പാകൂര്‍ : പശ്ചിമ ബംഗാള്‍ ബര്‍ദ്വാന്‍ സ്ഫോടനക്കേസ് പ്രതി ഝാര്‍ഖണ്ഡില്‍ അറസ്റ്റ് ചെയ്തു. പാകുര്‍ ജില്ലയിലെ തില്ബിത റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ഇബ്രാഹിം ഷെയ്ഖ് എന്ന ലാല്‍ മുബമ്മദിനെ പോലീസ് പിടികൂുടിയത്.
സ്ഫോടനത്തിനുശേഷം പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ഞാര്ഖണ്ഡിലേക്ക് കടന്നതാണ് ഇയാളെന്ന് പോലീസ് സൂപ്രണ്ട് അനുപ് ബിര്തെറെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ബര്‍ദ്വാനിലെ റസിഡന്‍ഷ്യല്‍ കോളനിയിലുണ്ടായ സ്ഫോടനത്തിലും ബംഗ്ലാദേശ് ഭീകര സംഘടന ജമാഅത്ത് ഉള് മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണെന്നതിന്റെ തെളിവുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
മുര്ഷിദാബ്ദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാത്തിമ തുള് ജോഹര്‍ മദ്രസയുടെ മേധാവി കൂടിയാണ് ഇയാള്‍. ബര്‍ദ്വാന്‍ സ്ഫോടനത്തിനുശേഷം പോലീസ് ഈ മദ്രസ അധികൃതല്‍ അടച്ചുപൂട്ടി. രാജ്യത്തു നിര്‍മ്മിതമായ തോക്കുകളും ബോംബുകളും, ഒരു മൊബൈല്‍ ചിപ്പുകളും ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: