തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെണ്ണല്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. വയലാര്‍ രവി(കോണ്‍ഗ്രസ്), പി.വി. അബ്ദുല്‍ വഹാബ്(മുസ്ലിംലീഗ്), കെ.കെ. രാഗേഷ്(സിപിഎം), കെ. രാജന്(സിപിഐ)എന്നിവരാണു സ്ഥാനാര്‍ഥികള്‍.
രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് 11.45 ഓടെ അവസാനിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രിയും അവസാന വോട്ട് ബി സത്യനും രേഖപ്പെടുത്തി. ആദ്യ റൗണ്ടില്‍ തന്നെ ജയിക്കാന്‍ കിട്ടേണ്ടത് 35 പ്രഥമ പരിഗണനാ വോട്ടാണ്.139 പേര്‍ക്കാണു തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതില്‍ 73 പേര് യുഡിഎഫുകാരും 65 പേര് എല്ഡിഎഫുകാരുമാണ്. ഒരു മുന്നണിയിലും പെടാത്ത കെ.ബി. ഗണേഷ്കുമാര് ഇടതുമുന്നണിക്കാണ് വോട്ട് ചെയ്തത്.
കെ ബി ഗണേശ് കുമാറിനോട് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന യുഡിഎഫ് നടത്തിയെങ്കിലും ഫലിച്ചില്ല. ഇടഞ്ഞു നില്കുന്ന പിസി ജോര്‍ജ് പി വി അബ്ദുള്‍ വഹാബിന് ഒന്നാം വോട്ടും വയലാര്‍ രവിക്ക് രണ്ടാം വോട്ടും നല്കി. കേരള കോണ്‍ഗ്രസിന്റെ ഇന്‍ ഏജന്റായ മോന്‍സ് ജോസഫിനെ ബാലറ്റ് കാണിക്കുകയും ചെയ്തു.
അതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആര്‍എസ്പിയുമായും ജെഡിയുവുമായും ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇരുപാര്‍ട്ടികളോടും വിഎസ് അഭ്യര്‍ഥിച്ചുവെന്ന് സിപിഐ നേതാവ് സി. ദിവാകരന് പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി വിഎസ് വ്യക്തമാക്കിയെന്നും ദിവാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: