കൊച്ചി: കൊച്ചിയിലെ നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫിനെ സിബിഐ ചോദ്യം ചെയ്തു.
അഡോള്‍ഫ് ലോറന്‍സ് സിബിഐയ്ക്കു മുമ്പാകെ ഇന്ന് രാവിലെ ഹാജരാകുകയായിരുന്നു. കൊച്ചിയിലെ അല്‍ സറാഫ ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തുക വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയ കേസിലാണു നടപടി.
19,500 രൂപ വാങ്ങേണ്ട സ്ഥാനത്ത് 19 ലക്ഷത്തിലധികം രൂപയായിരുന്നു ഏജന്‍സി വാങ്ങിയത്. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് ഒന്നാം പ്രതിയാണ്. ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.
അമിത ചാര്‍ജ് ഈടാക്കി നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയ അല്‍ സറഫ സ്ഥാപനത്തിന്റെ ഉടമ വര്‍ഗീസ് ഉതുപ്പ് കുവൈത്തിലേക്ക് മുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: