ആലപ്പുഴ: എണ്‍പത് വയസ് കഴിഞ്ഞവര്‍ ജനപ്രതിനിധികളാകുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രായാധിക്യം മൂലം ഓര്‍മ്മശക്തി കുറയുന്നുവെന്ന് മാത്രമല്ല, പിച്ചും പേയും പറയുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കെ.എം. മാണിക്കും ബാധകമാണെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ആര്. ബാലകൃഷ്ണപിള്ളയ്ക്ക് പെരുന്തച്ചന് കോംപ്ലക്സാണ്. മന്ത്രി അനൂപ് ജേക്കബിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് പിള്ള ഉന്നയിക്കുന്നത്. അഴിമതിക്കെതിരായ പിള്ളയുടെ നിലപാട് വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയാണെന്നും ജോണി നെല്ലൂര്‍ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: