ന്യൂദല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് പാക് കള്ളക്കടത്ത് സംഘത്തിന്റെ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന എട്ട് പാക് സ്വദേശികളെ അറസ്റ്റ് ചെയ്തു. 140ഓളം കിലോ ഹെറോയിനും സാറ്റലൈറ്റ് ഫോണും ബോട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
തീരസംരക്ഷണ സേനയും നാവികസേനയും നടത്തിയ സംയുക്ത നീക്കത്തിലാണ് ബോട്ട് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായ ബോട്ട് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. രണ്ട് നാവികസേനാ കപ്പലും ഒരു തീരസേനാ കപ്പലും നാവിക സേനയുടെ നിരീക്ഷണ ചെറുവിമാനവുമാണ് ദൗത്യത്തില്‍ പങ്കുവഹിച്ചത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് കണ്ടതിനെത്തുടര്‍ന്നാണ് ബോട്ടിലുള്ളവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ചെറുത്തുനില്‍പ്പ് കൂടാതെതന്നെ ബോട്ടിലുള്ളവര്‍ കീഴടങ്ങുകയായിരുന്നു. ബോട്ടിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: