കെയ്റോ: പ്രതിഷേധ റാലിക്കു നേരെ വെടിവച്ച് പത്തു പേരെ കൊന്നകേസില്‍ ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിക്ക് ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മോര്‍സി. 2012ലായിരുന്നു സംഭവം.
മോര്സിക്കെതിരെ നടന്ന വന്‍ പ്രതിഷേധറാലിക്കുനേരെ മോര്‍സി അനുകൂലികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2013ലാണ് മോര്‍സി ഭരണകൂടത്തെ സൈന്യം അട്ടിമറിച്ചത്. നിരവധി കേസുകളാണ് മോര്സിയും മുസ്ളീം ബ്രദര്‍ഹുഡും നേരിടുന്നത്. ഭരണം പിടിച്ചെടുത്ത സൈന്യം മോസിയെ തടവിലാക്കിയിരുന്നു. പിടിയിലായ അന്നു മുതല്‍ അലക്സാണ്ട്രിയയിലെ ഹൈ സെക്യൂരിറ്റി ജയിലിലാണ് മോര്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: