തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് ജില്ലയില്‍ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
താലൂക്ക്-വില്ലേജ് ഓഫീസ് ജീവനക്കാരോട് തിരികെ ജോലിക്കെത്താന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം പെയ്ത മഴയില്‍ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.
റെയില്‍വേ സ്റ്റേഷനിലെ പാളത്തില്‍ വെള്ളം കയറി. സെക്രട്ടറിയേറ്റിലെ റിക്കാര്‍ഡ്സ് റൂമിലും വെള്ളം കയറി.
ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ ഒരാള്‍ മരിച്ചു. കുന്നുകുഴി സ്വദേശി ജഗലാണു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: