ന്യൂദല്‍ഹി: വിവാദ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിക്കെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്ന് സിബിഐ വ്യക്തമാക്കി. കലൈഞ്ചര്‍ ടിവിയുടെ ഡയറക്ടറല്ലെന്ന് തെളിയിക്കുന്നതിനായി കനിമൊഴി വ്യാജപ്രമാണങ്ങളാണ് ഹാജരാക്കിയത്. ടൂജി സ്പെക്ട്രം ഇടപാടിലൂടെ 200 കോടിരൂപ കലൈഞ്ചര്‍ ടിവിക്ക് അന്നത്തെ ടെലികോം മന്ത്രി എ. രാജ അനുവദിച്ചിരുന്നു.
ടൂജി കേസില്‍ നിലവില്‍ കനിമൊഴി വിചാരണ നേരിട്ട്കൊണ്ടിരിക്കുകയാണ്. 2011 മെയ്യില്‍ ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് സിബിഐ ഫയല്‍ ചെയ്തിരുന്നു. കലൈഞ്ചര്‍ ടിവിക്കായി അനധികൃതമായി 200 കോടി രൂപ ഷാഹിദ് ബാല്വയില് നിന്നും ഗോയങ്കയില്‍ നിന്നും വാങ്ങിയത് സംബന്ധിച്ച് ചാനലിന്റെ ഡയറക്ടര്‍മാരായ എ. രാജ, ശരദ്കുമാര്‍, കവനിമൊഴി എന്നിവര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: