അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തി കിംഗ്സ് ഇലവന് പഞ്ചാബിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന് റോയല്‍സിന്റെ തുടര്‍ച്ചയായ ജയങ്ങള്‍ക്കാണ് പഞ്ചാബ് കടിഞ്ഞാണിട്ടത്. പഞ്ചാബിന്റെ രണ്ടാം ജയമാണിത്.
നിശ്ചിത ഓവറില്‍ ഇരു ടീമുകളും 191 റണ്‍സ് വീതമെടുത്തപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറ് റണ്‍സെടുക്കുന്നതിനിടെ രാജസ്ഥാന്റെ രണ്ട് ബാറ്റ്സ്മാന് മാര്‍ പുറത്തായതിനാല്‍ വിജയം പഞ്ചാബിനൊപ്പം നിന്നു. സ്കോര്‍: രാജസ്ഥാന് റോയല്‍സ് 191/6 (20), കിംഗ്സ് ഇലവന് പഞ്ചാബ് 191/6 (20).
സൂപ്പര്‍ ഓവറില്‍ രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് ആണ് പന്തെറിഞ്ഞത്. ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ ഔട്ടായെങ്കിലും ഷോണ്‍ മാര്‍ഷ് മൂന്ന് ബൗണ്ടറി നേടി അവരുടെ സ്കോര്‍ 15 റണ്‍സിലെത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാനും ആദ്യ ബോളില്‍ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ ജോണ്സണ് എറിഞ്ഞ ഓവറില്‍ ക്യാപ്റ്റന്‍ ഷെയ്ന് വാട്സണെയാണ് രാജസ്ഥാന് നഷ്ടമായത്. പിന്നീട് നോ ബോളില്‍ സ്റ്റീവ് സ്മിത്ത് ബൗണ്ടറി നേടിയെങ്കിലും സിംഗിളിനുശേഷമുള്ള പന്തില്‍ റണ്ണിനായി ശ്രമിച്ച ഫോക്നര്‍ കീപ്പര്‍ സാഹയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. പഞ്ചാബിന് വിജയം.
നേരത്തെ ഷോണ്‍ മാര്‍ഷ് (65), ഡേവിഡ് മില്ലര്‍(54) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്റെ സ്കോര്‍ രാജസ്ഥാന് ഒപ്പമെത്തിച്ചത്. ഫോക്നറര് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാനായി പഞ്ചാബിന് വേണ്ടത് 14 റണ്‍സായിരുന്നു. അവസാന പന്തില്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സിനു പകരം അവര്‍ക്ക് ബൗണ്ടറി നേടനേ കഴിഞ്ഞുള്ളൂ. മത്സരം സമനിലയില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഫോം തുടരുന്ന അജിങ്ക്യ രഹാനെ (74)യാണ് ഇക്കുറിയും രക്ഷകനായത്. ക്യാപ്റ്റന്‍ ഷെയ്ന് വാട്സണ്(45) റണ്‍സെടുത്തു രഹാനെയ്ക്ക് പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: