ന്യൂദല്‍ഹി: മുംബൈ ഭീക്രരാക്രമണക്കേസിലെ മുഖ്യപ്രതിയും കൊടുംഭീകരനുമായ സക്കി ഉര് റഹ്മാന് ലഖ്വിക്കു പാക് സൈന്യമാണ് സുരക്ഷയൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
ജയില്‍ മോചിതനായ ശേഷം പാക് സൈന്യത്തിലെ കമാന്‍ഡോകളുടെ സുരക്ഷയിലാണു ലഖ്വിയെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയാണു ലഖ്വിക്കു സുരക്ഷയൊരുക്കിയിരിക്കുന്നത്.
ലാഹോറിനു സമീപമുള്ള ഒരു രഹസ്യ വസതിയിലാണു ലഖ്വിയെ താമസിപ്പിച്ചിരിക്കുന്നത്. സൈന്യത്തിലെ ഉന്നതരുമായും ഒപ്പം ഭീകരസംഘടനകളുടെ നേതാക്കളുമായും ലഖ്വി ആശയവിനിമയം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: