ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്കു തിരിച്ചടി. കേസില്‍ വീണ്ടും വിചാരണ നടത്തേണ്ട ആവശ്യമില്ലെന്നു കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ പരാമര്‍ശം. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വിധിപറയും.
പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ അപാകതയുണ്ടെന്ന കാരണത്താല്‍ വീണ്ടും വിചാരണ നടത്താന്‍ കഴിയില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്. എഐഎഡിഎംകെ നേതാവ് അന്പഴകനാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂട്ടറെ നിയമക്കേണ്ടതു തമിഴ്നാട് സര്‍ക്കാരാണെന്നാണു ഹര്‍ജിയില്‍ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: