ന്യൂദല്‍ഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശൈശവ വിവാഹ സമ്പ്രദായം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട സെന്‍സസ് കണക്കിലാണ് രാജ്യത്തെ പല ഗ്രാമങ്ങളിലും ദളിതര്‍ക്കിടയിലും ശൈശവ വിവാഹം നിലനില്‍ക്കുന്നതായുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
2011ലെ കണക്കെടുപ്പ് പ്രകാരം രാജ്യത്തെ 27ലക്ഷം പേര് ശൈശവ വിവാഹിതരാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഹാരാഷ്ട്ര, ബീഹാര്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും ഇതില്‍ ഒട്ടും പിന്നോട്ടല്ല. ഈ സംസ്ഥാനങ്ങളില്‍നിന്നും 10നും 14നുമിടയിലുള്ള രണ്ടു ലക്ഷത്തോളം കുട്ടികള്‍ പ്രതിവര്‍ഷം വിവാഹിതരാകുന്നുണ്ട്.
അതേസമയം രാജ്യത്തെ 1.7 ലക്ഷം കുട്ടികള്‍ വിവാഹമോചിതരും വിധവകളുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെ വിവാഹം കഴിക്കുന്നതിനുള്ള പ്രായം പെണ്‍കുട്ടികള്‍ക്ക് 18ഉം ആണ്‍കുട്ടികള്‍ക്ക് 21ആക്കിക്കൊണ്ട് 1978ല്‍ നിയമം ആവിഷ്ക്കരിച്ചിരുന്നു.
രാജ്യത്തെ ശൈശവ വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമം മുഖേന വിവാഹത്തിനുള്ള പ്രായപരിധി നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: