തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. എന്നാല്‍ മാധ്യമങ്ങളില്‍ വന്നതുപോലെ ഗുരുതരമായ ഒരു പ്രശ്നവുമിെല്ലന്നും ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അതേസമയം പരീക്ഷാ ഫലത്തില്‍ മാറ്റമുണ്ടാവില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡിങ്ങോ മാര്‍ക്കോ സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ പരീക്ഷാഭവനിലും സ്കൂളിലും അറിയിക്കാമെന്നും ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
എസ്എസ്എല്‍സി ഫലത്തില്‍ മാറ്റം വരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് മുമ്പും നല്‍കിയതിനു ശേഷവുമുള്ള വിജയശതമാനത്തിലെ വ്യത്യാസം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ഇതു സംബന്ധിച്ച എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുണ്ട്. പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകളുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇങ്ങനെയൊരു പ്രശ്നമുണ്ടാവാന്‍ പാടില്ലായിരുന്നു.
എവിടെയെങ്കിലും കരുതിക്കൂട്ടിയുള്ള ഇടപെടലുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. രാഷ്ട്രീയമായ ഇടപെടലുകളുണ്ടായോ, മറ്റു പോരായ്മകള്‍ ഉണ്ടായോ എന്നും സംശയമുണ്ട്. സംഭവത്തെക്കുറിച്ച് എന്‍ഐസിയോട് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടരന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ഫലം പുറത്തുവരുന്നതോടെ ചെറിയ വ്യത്യാസങ്ങളുണ്ടാവുമെന്ന് മന്ത്രി സമ്മതിച്ചു.
ഫലം നേരത്തേ പ്രസിദ്ധീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഫലപ്രഖ്യാപനം ആകെ കുഴപ്പത്തിലാണെന്ന് പ്രചരിപ്പിച്ച് കുട്ടികളെ പേടിപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒരു കുട്ടിക്കും ഇപ്പോള്‍ കിട്ടിയ മാര്‍ക്ക് കുറയ്ക്കില്ല. ഫലപ്രഖ്യാപനം ആകെ കുളമായെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതു ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: