തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതിയ അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാക്കുകയും ഫലപ്രഖ്യാപനം താറുമാറാക്കുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ചരിത്രത്തിലാദ്യമാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇത്രത്തോളം അലങ്കോലമാകുന്നത്. ഇതിനുത്തരവാദിയായ മന്ത്രി അബ്ദുറബ്ബിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണം. മൂല്യനിര്‍ണ്ണയത്തിലും ഫലപ്രഖ്യാപനത്തിലും ഉണ്ടായ പാകപ്പിഴകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും വി.മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഫലപ്രഖ്യാപനത്തില്‍ റിക്കോര്‍ഡ് വേഗമുണ്ടാക്കാനും അത് സ്വന്തം നേട്ടമായി പ്രചരിപ്പിക്കാനുമുള്ള മന്ത്രി അബ്ദുറബ്ബിന്റെ ആഗ്രഹമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ഫലപ്രഖ്യാപനത്തിലെന്നപോലെ കൃത്രിമമായി വിജയശതമാനം കൂട്ടാനുള്ള നിര്‍ദ്ദേശവും നല്കി. കാര്യക്ഷമമായ ഒരു തയ്യാറെടുപ്പും നടത്താതെയും ഒട്ടും ഗൗരവമില്ലാതെയുമാണ് ചോദ്യപേപ്പര്‍ നിര്ണ്ണയമുള്പ്പെടെ നടത്തിയത്. എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്ന നടപടിയാണിത്.
മതിയായ സമയമെടുത്ത് സാവകാശം മൂല്യനിര്‍ണ്ണയം നടത്തി, കൃത്യതയോടെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു വേണ്ടത്. അതുണ്ടായില്ല. പരീക്ഷയെഴുതിയ ഭൂരിപക്ഷം പേരുടെയും ഫലം ഇനിയും പുറത്തു വന്നിട്ടില്ല. ആരൊക്കെ ജയിച്ചെന്നും വിജയശതമാനം എത്രയെന്നും കൃത്യമായി പറയാന്‍ ആര്ക്കുമാകാത്ത അനശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
തിരക്കിട്ട് ഫലപ്രഖ്യാപനം നടത്താനായി അധ്യാപകര്‍ക്കുമേല്‍ വിദ്യാഭ്യാസ വകുപ്പ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. മന്ത്രിയുടെ പ്രത്യേക താല്പര്യമായിരുന്നു ഇതിനു പിന്നില്‍.
കഴിഞ്ഞ കുറേനാളുകളായി എസ്എസ്എല്‍സി ഫലത്തില്‍ വിജയശതമാനം ഓരോ വര്‍ഷവും കൂടിവരികയാണ്. വിജയം കൂട്ടാനായി മാര്‍ക്കുദാനം ഉള്‍പ്പെടെ നടത്തുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുന്നതാണ്. പിഠിച്ചില്ലെങ്കിലും പരീക്ഷയ്ക്ക് വിജിയിക്കാമെന്നതാണ് അബ്ദുറബ്ബ് ഭരണത്തിന്റെ നേട്ടം.
ഫലപ്രഖ്യാപനം നടത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ആരൊക്കെ ജയിച്ചു, തോറ്റു എന്നുപോലും വ്യക്തമാക്കാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. എന്നിട്ടും വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത് ഫലപ്രഖ്യാപനത്തില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ തെറ്റുപറ്റിയതിനും മൂല്യനിര്‍ണ്ണയം പാളിപ്പോയതിനും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷകര്‍ത്താക്കളോടും മാപ്പ് പറയണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: