കണ്ണൂര്‍: ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം നടക്കാനിരിക്കേ ആര്‍എസ്എസിനെതിരെ പരസ്യമായ വെല്ലുവിളിയുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എംഎല്‍എയുമായ ഇ.പി. ജയരാജന്. പാനൂരില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎം പൊതുയോഗത്തിലാണ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ജയരാജന് വെല്ലുവിളി നടത്തിയത്.
വടക്കെപൊയിലൂരില്‍ സ്ഫോടനത്തില്‍ മരിച്ച വിനോദിന്റെ പേരിലാണ് ജയരാജന് അക്രമത്തിനാഹ്വാനം ചെയ്തത്. ആര്‍എസ്എസ് നേതൃത്വം വിനോദ് വധത്തില്‍ കനത്തവില നല്‍കേണ്ടി വരുമെന്നാക്രോശിച്ചു കൊണ്ട് അണികളോട് അക്രമത്തിനാഹ്വാനം ചെയ്ത ജയരാജന് വിനോദിനെ കൊന്നവരെക്കൊണ്ട് കണക്കു പറയിക്കുമെന്നും ആര്‍എസ്എസിനെതിരെ പോരാടാന്‍ സഖാക്കള്‍ രംഗത്തിറങ്ങണമെന്നും പ്രസംഗിച്ചു. അത്യന്തം പ്രകോപനപരമായ പ്രസംഗമായിരുന്നു എംഎല്‍എ കൂടിയായ ജയരാജന് നടത്തിയത്.
ചടങ്ങില്‍ സംബന്ധിച്ച ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുളള നേതാക്കളും സമാന രീതിയില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണി മുഴക്കി. ജയരാജനുള്‍പ്പെടെയുളള സിപിഎം നേതാക്കളുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ മറ്റ് മേഖലകളില്‍ തുടര്‍ച്ചയായി സിപിഎം ആക്രമണങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോഴും പൊതുവേ സമാധാനം നിലനില്‍ക്കുന്ന പാനൂര്‍ മേഖലയില്‍ കലാപത്തിനാഹ്വാനം ചെയ്ത സിപിഎം നടപടി മേഖലയിലെ സമാധാനകാംക്ഷികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
സമാധാനം നിലില്‍ക്കുന്ന മേഖലയില്‍ സിപിഎം പ്രവര്ത്തകന് സ്വന്തം കൈയിലെ ബോംബ്പൊട്ടി മരിച്ച സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ജാള്യത മറിച്ചുവെയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പരസ്യമായ വെല്ലുവിളികളും ഭീഷണികളും. സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുളള ശ്രമത്തിലാണ് സിപിഎം.
ഇന്ന് ഉച്ചക്ക് കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷി സമാധാന യോഗം നടക്കുകയാണ്. എന്നാല്‍ എല്ലാകാലത്തും സമാധാനയോഗ തീരുമാനങ്ങളുടെ മഷി ഉണങ്ങും മുന്നേ അക്രമം നടത്തുന്ന ശൈലിയാണ് സിപിഎം പിന്തുടര്ന്നു വന്നിരുന്നത്. സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം നടത്തിയ പരസ്യമായ വെല്ലുവിളിയിലൂടെ യോഗം നടക്കും മുന്നേ ഒരിക്കല്‍ കൂടി കണ്ണൂരിലെ സമാധാനത്തിന് പാര്‍ട്ടി തയ്യാറെല്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: