പട്ന: ബിഹാറിലെ വടക്ക്, വടക്കു കിഴക്കന്‍ ജില്ലകളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. ന്ിരവധി പേര്‍ക്ക് പരുക്കേറ്റു. പുര്‍ണിയ, മധേപുര തുടങ്ങിയ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രിയില്‍ ശക്തമായ കാറ്റു വീശിയത്.
ആയിരക്കണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകിവീണു. കുടിലുകളും തകര്‍ന്നു. ചോളം, ഗോതമ്പ്, പയര്‍, മാങ്ങ എന്നീ വിളകള്‍ നശിച്ചു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. മരങ്ങള്‍ വീണ് റോഡുഗതാഗതം പല സ്ഥലങ്ങളിലും താറുമാറായി കിടക്കുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാര്‍ അറിയിച്ചു. കാറ്റ് ദുരന്തംവിതച്ച പ്രദേശങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തി. ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണമായും വിലയിരുത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എല്ലാ സഹയാങ്ങളും വാഗ്ദാനം ചെയ്തു. ഇവിടുത്തെ വൈദ്യുതി വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിഷീത് കുമാര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: