തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് കോഴ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ഉടനടി പ്രത്യേക അന്വേഷണം ഉണ്ടാകില്ല. വിജിലന്‍സാണ് ഇക്കാര്യം തീരുമാനിച്ചത്.
നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ബാബുവിനെതിരായ ആരോപണവും പരിശോധിച്ചാല്‍ മതിയെന്നാണ് വിജിലന്‍സ് നിലപാട്. അതേസമയം ബിജുരമേശ് നല്കിയ രഹസ്യമൊഴിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മൊഴിയില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടോയെന്നു പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനുശേഷം പ്രത്യേക അന്വേഷണം വേണമോയെന്ന് വിജിലന്‍സ് തീരുമാനിക്കുമെന്നും സൂചനയുണ്ട്.
മന്ത്രി കെ എം മാണിക്കെതിരെ അതിവേഗ പരിശോധനയ്ക്കു(ക്വിക്ക് വേരിഫിക്കേഷന്) തയ്യാറായ വിജിലന്‍സ്, മന്ത്രി ബാബുവിനെതിരെ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജു രമേശ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലാണ് മന്ത്രി ബാബു കോഴ വാങ്ങിയെന്ന ആരോപണമുള്ളത്.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി 10 കോടി രൂപ ബാറുടമകളില്‍നിന്ന് മന്ത്രി ബാബു കൈപ്പറ്റിയതായാണ് ബിജു രമേശ് നല്കിയ മൊഴിയിലുള്ളത്. ബിജുരമേശ് നല്കിയ രഹസ്യമൊഴി കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: