ന്യൂദല്‍ഹി: രാജ്യസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ക്രിക്കറ്റ് താരവും രാജ്യസഭാ അംഗവുമായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റില്‍ അപ്രതീക്ഷിതമായെത്തി.
ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ സച്ചിനെ ഏവരും പെട്ടെന്ന് ശ്രദ്ധിച്ചു. ഡിഎംകെയുടെ ടി ശിവയും ചില അംഗങ്ങളുമുള്പ്പടെയുള്ള എംപിമാര്‍ എത്തി സച്ചിനെ കൈകൊടുത്ത് അനുമോദിച്ചു.
രാജ്യസഭയിലെ കഴിഞ്ഞ സെക്ഷനില്‍ 19 സിറ്റിംഗുകളില്‍ നിന്നായി മൂന്ന് ദിവസം മാത്രമാണ് സച്ചിന് പങ്കെടുത്തത്. കഴിഞ്ഞ ശീതകാല സമ്മേളനത്തിലാകട്ടെ 22 സിറ്റിംഗുകളില്‍ മൂന്നെണ്ണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ മണ്‍സൂണ്‍ സെക്ഷന്‍ നടക്കവെ പാര്‍ലമെന്റിനടുത്ത് ഒരു പരിപാടിക്കായി സച്ചിനെത്തിയിരുന്നു. എന്നിട്ടും രാജ്യസഭയിലെത്താത്തതിന് സച്ചിന് വിമര്‍ശിക്കപ്പെട്ടിരുന്നു.
2012 ഏപ്രില്‍ മാസത്തിലാണ് ഭാരത രത്ന ജേതാവ് കൂടിയായ സച്ചിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: