ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ വിമാനം മൂന്നു മണിക്കൂര്‍ വൈകി. കോക്പിറ്റിലെ അഴുക്കു പുരണ്ട ഓക്സിജന്‍ മാസ്കില്‍ പ്രതിഷേധിച്ച പൈലറ്റിന്റെ നടപടിയാണ് വിമാനം വൈകാന്‍ കാരണമായത്. തനിക്ക് വൃത്തിയുള്ള ഓക്സിജന്‍ മാസ്ക് വേണമെന്നും അല്ലാത്തപക്ഷം തന്റെ സേവനം ലഭിക്കില്ലെന്നും പൈലറ്റ് വ്യക്തമാക്കിയതോടെയാണ് വിമാനത്തിന്റെ യാത്ര വൈകിയത്.
ബുധനാഴ്ച ദല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ യാത്രയാണ് തടസപ്പെട്ടത്. മൂന്നു മണിക്കൂറോളം വൈകി പറന്നതിനെ തുടര്‍ന്ന് വിമാനം പിന്നീട് നടത്താനിരുന്ന മറ്റ് രണ്ട് യാത്രകളും അധികൃതര്‍ റദ്ദാക്കി. പൈലറ്റിന്റെ പരാതിയിലെ സത്യാവസ്ത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: