കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായ ശാന്തി നിലനിര്‍ത്താനും സുരക്ഷിതത്വം ഉറപ്പാക്കാനും സിപിഎമ്മിന്റെയും ബിജെപി-ആര്‍എസ്എസ്സിന്റെയും സംസ്ഥാനനേതാക്കളുമായി 29 ന് ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . സമാധാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച. മെയ് 2 ന് ഉച്ചക്കുശേഷം 2 മണിക്ക് പൊയിലൂരില്‍ പഞ്ചായത്ത് ഹാളില്‍ മന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗവും ചേരും.
ദ്രുതകര്‍മ്മസേന അടക്കം അതിശക്തമായ സുരക്ഷാ സംവിധാനം ഒരുക്കും. നിസ്സാര സംഭവങ്ങള്‍ വലിയ സംഭവങ്ങള്‍ ആവാതിരിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കും. ഉത്സവ സ്ഥലങ്ങളില്‍ പ്രതേ്യക നിരീക്ഷണം ഉണ്ടായിരിക്കും. പ്രത്യേക പൊലീസ് ടീമിന്റെ സുരക്ഷ ഇത്തരം സ്ഥലങ്ങളില്‍ ഒരുക്കും. യുഎപിഎ നിയമം ആരുടെ മേലും ചാര്‍ത്തുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സ്ഫോടനാത്മകമായ സംഭവങ്ങളില്‍ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ അത് ചുമത്തുകയള്ളുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരന് എന്തും ചെയ്യാനുളള ദുസ്വാതന്ത്ര്യം ഇല്ല.സ്റ്റേഷനില്‍ കയറി പ്രതിയെ കൊണ്ടുപോകുന്നതടക്കമുളള വഴികള്‍ സ്വീകരിച്ചാല്‍ അതിശക്തമായ നടപടി ഉണ്ടാകും. പയ്യന്നൂര്‍ ഹക്കീം വധക്കേസ് ക്രൈംബ്രാഞ്ച് അനേ്വഷിച്ചുകൊണ്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ പ്രതി പിടിയിലാവുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഈ കേസ് സി ബി ഐ ക്ക് സര്‍ക്കാര്‍ വിട്ടെങ്കിലും അവര്‍ ഏറ്റെടുത്തതായി ഇതേവരെ അറിയിച്ചിട്ടില്ല. അതിനാല്‍ അനേ്വഷണം തുടരുകയാണ്. അന്വേഷണസംഘത്തെ ഒരു കാരണവശാലും മാറ്റുകയില്ല. ജില്ലയില്‍ ആയുധങ്ങള്ക്കായുളള റെയ്ഡ് തുടരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.സി.ജോസഫ്, കെ.പി.മോഹനന്, എംഎല്‍എമാരായ എ.പി.അബ്ദുളളക്കുട്ടി, ജയിംസ് മാത്യു, കെ.എം.ഷാജി, സി.കൃഷ്ണന്, ടി.വി.രാജേഷ്, എഡിജിപിമാരായ എന്‍ ശങ്കര്‍ റെഡ്ഡി, എ.ഹേമചന്ദ്രന്, ഡിഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, എസ്പി പി.എന്‍ ഉണ്ണിരാജന്, സബ് കളക്ടര്‍ നവജേ്യാത് ഖോസ, അസിസ്റ്റന്റ് കലക്ടര്‍ ഹരിത വി കുമാര്‍, എ ഡിഎംഒ മുഹമ്മദ് അസ്ലം എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വത്സന് തില്ലങ്കേരി, വി.ശശിധരന്,കെ.പ്രമോദ് (ആര്‍എസ്എസ്), കെ.രഞ്ചിത്ത്, പി.സത്യപ്രകാശന്‍ മാസ്റ്റര്‍ (ബിജെപി), എം.വി.ജയരാജന്, പി.ഹരീന്ദ്രന്‍ (സിപിഎം), അബ്ദുള്‍ ഖാദര്‍ മൗലവി (മുസ്ലീം ലീഗ്), കെ.സുരേന്ദ്രന് (കോണ്‍ഗ്രസ്), കെ.എം.സൂപ്പി (മുസ്ലീംലീഗ്), എം.പി.മുരളി (സിപിഐ) തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: