കൊച്ചി: കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ കൊച്ചി അല്‍ സറഫ ഉടമ ഉതുപ്പ് വര്‍ഗീസിനെ സിബിഐ പ്രതി ചേര്‍ത്തു. കേസിലെ മറ്റുപ്രതികളെ സ്വാധീനിക്കാനും ഇയാള്‍ ശ്രമിച്ചതായി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പിലൂടെ ഉതുപ്പ് വര്‍ഗീസ് കോടിക്കണക്കിനു രൂപ സമ്പാദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാണിക്കുന്നു. നഴ്സിങ് റിക്രൂട്ട്മെന്റിനായി 19,500 രൂപയായിരുന്നു ഏജന്‍സി വാങ്ങേണ്ടിയിരുന്നത് എന്നാല്‍ 20 ലക്ഷത്തോളം രൂപയാണ് ഇവര്‍ വാങ്ങിയത്. നേരത്തെയും ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്.
കേസില്‍ ഉതുപ്പ് വര്‍ഗീസിനു വ്യക്തമായ പങ്കുണ്ടെന്നും അതിനാലാണ് ഉതുപ്പു വര്‍ഗീസിനെ പ്രതിചേര്‍ക്കുന്നതെന്നും സിബിഐ വ്യക്തമാക്കി. 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്.
അതില്‍ 1200 പേര് പോയിക്കാണുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നത്. വിദേശത്തുള്ള ഉതുപ്പ് വര്‍ഗീസ് കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് 230 കോടി രൂപ തട്ടിയെന്നാണു കേസ്. 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്തതിലെ തട്ടിപ്പാണ് സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായുണ്ടാക്കിയ കരാര്‍ പ്രകാരം 19,500 രൂപയ്ക്കു പകരം 19.5 ലക്ഷം രൂപയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ 230 കോടിയുടെ തട്ടിപ്പാണു നടന്നതെന്ന് സിബിഐ അറിയിച്ചു.
കഴിഞ്ഞ ദിവസം കുവൈത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, കുവൈത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫസ് ലോറന്‍സിനെ ചോദ്യം ചെയ്തതിനുശേഷമാണ് റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറഫ ഗ്രൂപ്പ് ഉടമയായ ഉതുപ്പ് വര്‍ഗീസിനെ പ്രതിചേര്‍ക്കാന്‍ സിബിഐ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: