ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കമ്പനിക്ക് അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഭൂമി വിമാനത്താവളത്തിനു യോജിച്ചതല്ലെന്ന വാദം സമിതി തള്ളി. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക യോഗമാണു അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നല്‍കുക.
വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനു ഹരിത ട്രൈബ്യൂണലായിരുന്നു കമ്പനിക്ക് അനുമതി നിഷേധിച്ചത്. പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയയിരുന്നു വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ കമ്പനി വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കി. ഈ അപേക്ഷയിലാണു ഇപ്പോള്‍ കമ്പനിക്കനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.
പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും കമ്പനി അപേക്ഷയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: