ന്യൂദല്‍ഹി: ക്ഷേത്രോത്സവങ്ങള്‍ക്കും ഇതര മതങ്ങളിലെ ആഘോഷങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നാല് ദക്ഷിണഭാരത സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസയച്ചത്. രണ്ടുമാസത്തിനകം ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ നിലപാടറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങള്‍ക്കുള്‍പ്പെടെ ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ ബംഗളൂരു ആസ്ഥാനമായ വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്റ് റീഹാബിറ്റേഷന് സെന്റര്‍ എന്ന സ്ഥാപനം സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് അയച്ചത്.
ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നത് ഗൗരവകരമാണെന്നും വന്യജീവി നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച നിയമങ്ങള്‍ ആനയുടമകളോ ഉത്സവസംഘാടകരോ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: