കൊച്ചി: ഒരുകാലത്ത് ലോകഗുരുവായിരുന്ന ഭാരതത്തെ, മാനവരാശിക്കുവഴികാട്ടാന് വീണ്ടും ജഗദ്ഗുരു സ്ഥാനത്തെത്തിക്കുവാനുള്ള കര്‍മ്മപദ്ധതിയാണ് നാം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ ആസൂത്രണം ചെയ്യേണ്ടതെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
അറിവും അനുഭവവും സ്വായത്തമാക്കി ഗാന്ധിജിയും അരവിന്ദനും തിലകനും ടാഗോറും ഉദ്ഘോഷിച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലൂടെ ഭാരതത്തിന് അതിന്റെ ആത്മാവിനെ കണ്ടെത്താന്‍ കഴിയുമെന്നും ദേശീയ അധ്യാപക പരിഷത്ത് ദ്വിദിന സംസ്ഥാന പഠനശബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ്, ക്യാപ്പിറ്റലിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് ബദലായി ചിരപുരാതനവും നിത്യനൂതനവുമായ ഏകാത്മമാനവദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. നാരായണന് മാസ്റ്റര്‍, പി. ചന്ദ്രശേഖരന്, എം. ഹരിദാസന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പഠനശിബിരം നാളെ വൈകിട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: