കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍. റവല്യൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വടകര ചോമ്പാല സ്വദേശി സുഗതനെയാണ് കോഴിക്കോട്ട് വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ സംഘത്തില്‍ നിന്ന് സുഗതനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സുഗതനെ കസ്റ്റഡിയിലെടുത്തതെന്ന് ടൗണ്‍ സി.ഐ ടി.കെ. അഷറഫ് പറഞ്ഞു. മാവോയിസ്റ്റ് പ്രചാരണം നടത്തിയതിന് ഇരിട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുഗതന് പിടിയിലാവുന്നത്. ഇക്കിഞ്ഞ 22ന് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ട് പേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആര്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അജയന് മണ്ണൂര്‍, രാമകൃഷ്ണന് കരിവെള്ളൂര്‍ എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സംഘത്തിലുണ്ടായിരുന്ന സുഗതനടക്കം മൂന്ന് പേര് രക്ഷപ്പെടുകയായിരുന്നു. ബാഹുലേയന്, ഔസേപ്പ്കുട്ടി എന്നിവരാണ് ഈ കേസില്‍ ഇനി പിടിയിലാകാനുള്ളത്. കസ്റ്റഡിയിലായ സുഗതനെ ഇരിട്ടി പോലീസിന് കൈമാറി.
വടകര ചോമ്പാല സ്വദേശിയായ സുഗതന് കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണ കേസില്‍ പ്രതിയായിരുന്നു. അടിയന്തിരവാസ്ഥക്ക് ശേഷമാണ് ജയില്‍ മോചിതനായത്. രണ്ടു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട ആര്‍ഡിഎഫിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സംഘടനയുടെ സംസ്ഥാന ഭാരവാഹികളാണ്. റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടന ദേശീയാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടതിനു ശേഷം ആര്‍ഡിഎഫ് ആയി മാറുകയായിരുന്നു. ആന്ധ്രയിലെ വരവര റാവുവിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: