വാഷിംഗ്ടണ്‍: ഫോര്‍ഡ് ഫൗണ്ടേഷന്, ഗ്രീന്‍ പീസ് തുടങ്ങിയ സര്‍ക്കാരിതര, അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തനവും ഫണ്ട് ചെലവഴിക്കലും കേന്ദ്രം നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയ്ക്ക് അസ്വസ്ഥത.
ഇത്തരം സംഘടനകളുടെ ലക്ഷ്യം ഭാരതത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയുമാണെന്ന സംശയം ശരിവെക്കുന്നതാണ് അമേരിക്കയുടെ അസ്വസ്ഥത.
നടപടിക്ക് വിശദീകരണം വേണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഭാരത ആഭ്യന്തര മന്ത്രാലയം ഗ്രീന്‍ പീസിന്റെ രജിസ്ട്രേഷന് മരവിപ്പിച്ചു, ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണപ്പട്ടികയില്‍ പെടുത്തി. അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ഡപ്യൂട്ടി വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ഉപയോഗിക്കുന്നതു മൂലം ഇത്തരം സാമൂഹ്യ സംഘടനകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ അമേരിക്കക്ക് ആശങ്കയുണ്ട്.
ഇക്കാര്യത്തില്‍ ഭാരത സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മേരി പറഞ്ഞു.
ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണപ്പട്ടികയില്‍ ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍, രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉള്ളതിനാല്‍ ഇവര്‍ വിവിധ സംഘടനകള്‍ക്ക് നല്കുന്ന ഫണ്ട് തങ്ങളുടെ അനുമതിയോടെ മാത്രമേ നല്കാന് കഴിയുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.
ഫോര്‍ഡ് ഫൗണ്ടേഷന് നല്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആര്‍ബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവരില്‍ നിന്നു വരുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: