കണ്ണൂര്‍: സ്വര്‍ഗീയ കെ.ജി.മാരാരുടെ 20-ാം സ്മൃതി ദിനാചരണം ഇന്നലെ വിവിധ പരിപാടികളോടെ ആചരിച്ചു.കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്, രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ.പി.പത്മിനി ടീച്ചര്‍, പി.കെ.വേലായുധന്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളായ അഡ്വ.വി.രത്നാകരന്, എ.ഒ.രാമചന്ദ്രന്,
ബിജു ഏളക്കുഴി, കെ.രാധാകൃഷ്ണന് പി.സത്യപ്രകാശന്‍, മോഹനന് മാനന്തേരി, വി.വി.ചന്ദ്രന്, എം.കെ.വിനോദ്, ഭാഗ്യശീലന്‍ ചാലാട്, പി.ബാലന്, പി.കൃഷ്ണന്, കെ.എന്‍.നാരായണന്,ര വീന്ദ്രനാഥ് ചേലേരി, എന്‍.ഹരിദാസ്, ആര്.കെ.ഗിരിധരന്, കെ.ജെ.മാത്യു, ടി.ബിജു,ടി.സി.മനോജ്, അഡ്വ.എ.വി.കേശവന്, പി.ബാബു, പി.സുകുമാരന്‍ മാസ്റ്റര്‍, കെ.ജി.ബാബു,ആനിയമ്മ രാജേന്ദ്രന് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പുഷ്പാര്‍ച്ചനയ്ക്കു ശേഷം പയ്യാമ്പലത്തു നടന്ന മാരാര്‍ജി അനുസ്മരണ യോഗത്തില്‍ സി.കെ.പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തി. മാരാര്‍ജിയുടേത് പൊതു പ്രവര്‍ത്തകര്‍ക്ക് മാര്ഗ്ഗദര്ശകമാക്കാവുന്ന മഹനീയ മാതൃകയാണെന്നും ഇന്നത്തെ കാലഘട്ടത്തില്‍ മാരാര്‍ജിയുടെ പൊതു പ്രവര്‍ത്തന ശൈലിക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പറഞ്ഞു. അനുകരണീയമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ടായ കേരളത്തിലെ വളര്‍ച്ച. അദ്ദേഹം പറഞ്ഞു.
സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകക്കാട്ടി കൊടുത്ത നേതാവായിരുന്നു മാരാര്‍ജിയെന്ന് ചടങ്ങില്‍ സംസാരിച്ച ആര്‍എസ്എസ് സഹ പ്രന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. ബിജെപി പ്രവര്‍ത്തകനായിരുന്ന കായക്കല്‍ ജയരാജന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലും ചരമ വാര്‍ഷിക ദിനമായ ഇന്നലെ ബിജെപി നേതാക്കള്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: