യദാകൃതാംഭോനിധിസേതുബന്ധനഃ
കരസ്ഥലാധഃകൃതപര്വതാധിപഃ
ഭവാനി തേലങ്ഘിതപദ്മസംഭവഃ
സദാശിവാര്ചാസ്തവഭാവനക്ഷമഃ
അല്ലയോ പ്രഭോ, എപ്പോള്‍ ഞാന്‍ സമുദ്രത്തില്‍ സേതുബന്ധനം(ചിറകെട്ടല്‍) നടത്തിയവനായും, കരതലത്താല്‍ പര്‍വതത്തെ കീഴ്പ്പോട്ടുതാഴ്ത്തിയവനായും, ബ്രഹ്മാവിനെ അതിലംഘിച്ചവനായും ഭവിക്കുമോ അപ്പോള്‍ ഞാന്‍ അങ്ങയുടെ പൂജയ്ക്കും സ്തുതിക്കും ധ്യാനത്തിനും ശക്തനായി ഭവിക്കും.
സേതുബന്ധനം നിര്‍വഹിച്ച ശ്രീരാമചന്ദ്രനോ, വിന്ധ്യപര്‍വതത്തെ തലകുനിപ്പിച്ച അഗസ്ത്യനോ, ബ്രഹ്മാവിന്റെആജ്ഞയെ ധിക്കരിച്ച വിശ്വാമിത്രനോ അല്ല ഞാന്‍. അവര്ക്കുതുല്യനായിമാറിയാല് ഭഗവാന്റെ പൂജയും സ്തുതിയും ധ്യാനവും ചെയ്യാന്‍ ഞാന്‍ ശക്തനാകും. ഇപ്പോള്‍ ഞാന്‍ അതിന് അശക്തനാണ് എന്ന് സാരം.
നതിഭിര്നുതിഭിസ്ത്വമീശപൂജാ
വിധിഭിര്ധ്യാനസമാധിഭിര്ന തുഷ്ടഃ
ധനുഷാമുസലേന ചാശ്മഭിര്വാ
വദതേ പ്രീതികരംതഥാകരോമി
അല്ലയോ ഈശ(ഈശ്വരാ), നമസ്കാരങ്ങളാലും സ്തോത്രങ്ങളാലും പൂജാവിധികളാലും ധ്യാനസമാധികളാലും അവിടുന്ന് സന്തുഷ്ടനാകില്ല. വില്ലുകൊണ്ടോ, ഉലക്കകൊണ്ടോ, കല്ലുകൊണ്ടോ ആണോ അവിടുത്തേക്ക് പ്രീതിയുണ്ടാവുക എന്നു പറഞ്ഞാലും. ഞാന്‍ അതേപ്രകാരംചെയ്യുന്നതാണ്. വില്ലും കല്ലും ഉലക്കയുമെല്ലാം ഉപയോഗിച്ച്ശിവനെ പ്രീതിപ്പെടുത്തിയ കിരാതന്റെ ഭക്തിയാണ് ഈ ശ്ലോകത്തില്സൂചിപ്പിക്കപ്പെടുന്നത്.
വചസാചരിതംവദാമിശംഭോ
രഹമുദ്യോഗവിധാസുതേപ്രസക്തഃ
മനസാ കൃതിമീശ്വരസ്യസേവേ
ശിരസാചൈവസദാശിവം നമാമി
അല്ലയോ പ്രഭോ, എന്നെ അനുഗ്രഹിക്കുവാന്‍ അങ്ങയെ ഉദ്യുക്തനാക്കിത്തീര്ക്കുന്ന ആചരണങ്ങളില്‍ പരിചയമില്ലാത്ത ഞാന്‍ വാക്കുകൊണ്ട ്ശംഭുവായ അങ്ങയുടെ കഥകള്‍ പറയുന്നു. മനസ്സുകൊണ്ട്ഈശ്വരന്റെ(ശിവന്റെ) ആകൃതിയെ(സ്വരൂപത്തെ) സേവിക്കുന്നു(ധ്യാനിക്കുന്നു). ശിരസ്സുകൊണ്ട് സദാശിവനെ നമസ്കരിക്കുന്നു(ശിരസ്സുകൊണ്ട്എപ്പോഴും ശിവനെ നമസ്കരിക്കുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: