തിരൂര്‍: മതേതര സര്‍ക്കാരുകള്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കുന്നത് മതേതരത്വത്തിന് അനൗചിത്യമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി അഭിപ്രായപ്പെട്ടു. കേരള ക്ഷേത്രസംരക്ഷണ സമിതി തിരൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ രക്ഷയില്ലെന്ന് പറയുന്നവര്‍ ലോകത്തെ ഹൈന്ദവക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നത് കാണാതെപോകുകയാണ്. ന്യായാധിപന്മാര് പോലും മതപരമായി കാര്യങ്ങളെ നോക്കിക്കാണുന്ന കാലമാണിത്.
ഹൈന്ദവ ദേവന്മാരെ തടവറയിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരില്‍ നിന്നും അവരെ മോചിപ്പിക്കാനാണ് ഓരോ ഹിന്ദുവും പ്രയത്നിക്കേണ്ടത്. അതിനായുള്ള ശ്രമങ്ങളാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.സി.വി.നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ഐ. സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: