പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലല്ലെന്ന് വിവരാവകാശ രേഖകള്‍. വകുപ്പ് നല്കിയ വിവരാവകാശ രേഖയില്‍ മെഡിക്കല്‍ കോളേജ ് ഇല്ല. കേരള സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് റസിഡന്‍ഷ്യല്‍ സൊസൈറ്റിക്ക് കീഴിലാണ് മെഡിക്കല്‍ കോളേജ് എന്ന പാലക്കാട് എംഎല്‍എയുടെയും സര്‍ക്കാരിന്റെയും വാദം ഇതോടെ വ്യാജമാണെന്ന് വ്യക്തമായിരിക്കുകയാണ്.
പാലക്കാട് മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ നല്കിയ വിവരാവകാശ രേഖയില്‍ കോളേജ് കേരള സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് റസിഡന്‍ഷ്യല്‍ സൊസൈറ്റിക്ക് കീഴിലാണെന്ന്ു പറയുന്നു. എന്നാല്‍ പട്ടികജാതി വികസനവകുപ്പ് നല്കിയ രേഖയില്‍ ഈസൊസൈറ്റിക്കു കീഴില്‍ ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ മാത്രമാണുള്ളത്. മുഖ്യമന്ത്രി ചെയര്‍മാനായ സൊസൈറ്റിയാണ് കോളേജിന്റെ നടത്തിപ്പുകാര്‍ എന്ന പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിഞ്ഞു.
ഗവ.മെഡിക്കല്‍ കോളേജിന്റെ നിയന്ത്രണവും ഉടമാവകാശവും ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച പാലക്കാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് പാലക്കാട് എംഎല്‍എ. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥക്കുകാരണം എംഎല്‍എയുടെയും പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന്റെയും കാഴ്ച്ചപ്പാടില്ലായിമയാണ്. ഹൈക്കോടതി തടഞ്ഞ അഴിമതി നിയമനങ്ങളില്‍ ഇരുവരുടെയും പങ്ക് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.രാജീവ് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ഭാസി, ശശികുമാര്‍, മോഹന്‍ദാസ്, നന്ദകുമാര്‍, ഹരിപ്രസാദ്, അനീഷ്, ദിനോയ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: