ദുബായ് : ഭാരതീയരായ എട്ടുലക്ഷം പേര് കുവൈത്തില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ വിസാക്കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി 25000 പേര് അവിടെ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഭാരതത്തില്‍ നിന്നും നേഴ്സിംങ് ജോലിക്കായാണ് അറബ് രാജ്യങ്ങളിലേക്ക് അധികമായി പോകുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 10 ലക്ഷമാകുമെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. കുവൈറ്റിലെ ഭാരതീയരുടെ വരുമാനത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചു മുതല്‍ അറുശതമാനം വരെ വളര്ച്ചയുള്ളതായാണ് സൂചന.
എട്ടുലക്ഷം ഭാരതീയര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നതില്‍ 2.8 ലക്ഷം പേര് ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നീങ്ങനെയുള്ള ഗാര്‍ഹിക തൊഴിലാളികളാണ്. ഇവയില്‍ 90000 പേര് സ്ത്രീകളാണ്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ നിര്‍മ്മാണ കമ്പനികളിലാണ് സേവനം അനുഷ്ഠിക്കുന്നത്. 24000 പേര് മാത്രമാണ് കുവൈത്ത് മന്ത്രായത്തിനു കീഴില്‍ ജോലി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ മാത്രം എട്ടുലക്ഷം ഭാരതീയ തൊഴിലാളികളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കൂടാതെ 42000 ഭാരത വിദ്യാര്‍ത്ഥികള്‍ 20 ഇന്ത്യന്‍ സ്കൂളുകളിലായും വിദ്യാഭ്യാസം നേടുന്നുണ്ട്. എന്നാല്‍ കുവൈത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിനുള്ള സൗകര്യം കുവൈത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: