യോഗം എന്നാല്‍ ഈശ്വരനുമായി ഐക്യം പ്രാപിക്കുക എന്നാണര്‍ത്ഥം. ഈ ഐക്യത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള നിങ്ങളുടെ എല്ലാ യത്നങ്ങളും അഭ്യാസയോഗമാണ്.
നിങ്ങളുടെ അനേ്വഷണവും പ്രയത്നവും പേരിനും പെരുമയ്ക്കും വേണ്ടിയാണെങ്കില്‍ അത് സാമൂഹ്യസേവനരൂപത്തില്ക്കൂടിയാണെങ്കിലും ഈശ്വരസന്നിധിയിലേക്ക് ഒരിഞ്ചുപോലും കടക്കാന്‍ പറ്റില്ല. എന്തെന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തനം വഴി നിങ്ങള്‍ ഉപാസിക്കുന്നത് ഈശ്വരനെയല്ല. സ്വന്തം അഹന്തയെയാണ്. ഒരു അഹങ്കാര ഉപാസകന് എങ്ങനെ അഹങ്കാര നിര്‍മ്മുക്തമായ കര്മ്മയോഗസ്ഥിതിയിലെത്തും.
മനുഷ്യജന്മം ഈശ്വര സായൂജ്യത്തിന്റെ അത്യുന്നത ശാന്തി അനുഭവിക്കാനുള്ള ഒരു സുവര്‍ണാവസരമാണ്. അതുകൊണ്ടാണു പരമാത്മാവും നിങ്ങളും ഒന്നാണെന്നുള്ള പരമസത്യം അമ്മ നിങ്ങള്ക്കുപദേശിച്ചു തന്നത്.
സന്തോഷ സന്താപങ്ങളും പരീക്ഷണഘട്ടങ്ങളും വിപത്തുകളും ജയപരാജയങ്ങളും വന്നും പോയുമിരിക്കും. ജീവിത പരിതസ്ഥിതികളെ രൂപപ്പെടുത്തുന്നത് ഓരോരുത്തരുടെയും പ്രാരാബ്ധകര്മ്മമാണ്. പക്ഷേ അത് ഏത് പരിതസ്ഥിതികളിലും ഈശ്വരചരണാരവങ്ങളെ മുറുകെ പിടിച്ച് അചഞ്ചലരായി വര്‍ത്തിക്കണം. അതാണു വിശ്വാസം.
പ്രത്യക്ഷമായ അനുഭൂതിയാണ് വിശ്വാസം. ഈ അനുഭൂതി ഒരിക്കല്‍ കിട്ടിയാല്‍ പിന്നെ നിങ്ങളെ മോഹാന്ധരാക്കാന് ഒന്നിനും സാദ്ധ്യമല്ല. സത്യവസ്തുവിനെപ്പറ്റിയുള്ള അചഞ്ചലമായ അവബോധമാണ് ആത്മീയമായ വിശ്വാസം. ഒരിക്കല്‍ ഈ ബോധം സിദ്ധിച്ചാല്‍ ജീവിതത്തിലെ യാതൊരു പരിതസ്ഥിതികള്‍ക്കും ഈശ്വരനില്‍ നിന്നു അകറ്റുവാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: