ഭാരതയുദ്ധത്തില് പാണ്ഡവന്മാര് ജയിച്ചതിനുശേഷം പടകുടീരത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ശ്രീകൃഷ്ണന് അര്‍ജ്ജുനനോടു പറഞ്ഞു: ”അല്ലയോ ഭാരതശ്രേഷ്ഠാ നിന്റെ ദിവ്യായുധം എടുത്തുകൊണ്ട് ഈ തേരില്‍നിന്ന് ആദ്യം തന്നെ ഇറങ്ങിക്കൊള്ളുക. പിന്നീട് ഞാനിറങ്ങിക്കൊള്ളാം. അതാണു നിനക്കു നല്ലത്.” ഇത് ഒരു പുതിയ കാര്യമായിരുന്നു.
എന്തെന്നാല്‍ എന്നും ശ്രീകൃഷ്ണന് തേരില്‍നിന്ന് ഇറങ്ങിയതിനുശേഷമേ അര്ജുനന് ഇറങ്ങിയിരുന്നുള്ളൂ. അന്ന് ഭഗവാന്റെ ആജ്ഞ അനുസരിച്ചു അര്ജ്ജുനന്തന്നെ ആദ്യം തേരില്‍ നിന്നിറങ്ങി പിന്നീട് ഭഗവാനും കുതിരയുടെ കടിഞ്ഞാണ്‍ വിട്ട് താഴെ ഇറങ്ങി. അദ്ദേഹം താഴെ ഇറങ്ങുന്നതോടുകൂടി ആ രഥത്തിന്റെ കൊടിമരത്തിലുണ്ടായിരുന്ന ദിവ്യവാനരും മറഞ്ഞുപോയി. എന്തൊരത്ഭുതം.
അര്‍ജ്ജുനന്റെ ആ വലിയ തേര് തീപിടിക്കാതെതന്നെ പെട്ടെന്നു ഭസ്മമായി. ഇത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി. അര്ജ്ജുനന് ആശ്ചര്യഭരിതനായി തേര് ഇങ്ങനെ ചാരമായിത്തീരാന്‍ കാരണമെന്താണെന്ന് ഭഗവാനോടു ചോദിച്ചു. അതിനു ഭഗവാന് നല്കിയ മറുപടി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: