466. ചക്ഷുരൂപാ – ചക്ഷുസ്സായി രൂപം പൂണ്ടവള്‍. പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നായ ചക്ഷുസ്സ് രൂപവും നിറവും കണ്ടറിയാനുള്ള ഉപകരണമാണ്. കണ്ണായി വര്‍ത്തിച്ച് ജീവിക്കു ചുറ്റുപാടുകള്‍ കണ്ടറിയാനുള്ള കഴിവു നല്കുന്നതു ദേവിയാണ്.
ചക്ഷുസെന്ന പദത്തിനു പ്രകാശം, തെളിച്ചം, ശോഭ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. കണ്ണുകൊണ്ടറിയാന് സഹായിക്കുന്ന ഈ ഗുണങ്ങളായി വസ്തുക്കളില്‍ വര്‍ത്തിക്കുന്നതും ദേവിതന്നെയാണ്.
467. ശ്രോത്രരൂപാ – ശ്രോതം രൂപമായവള്‍. കേള്‍ക്കാനുള്ള ശരീരായവയമാണ് ശ്രോതം അഥവാ കാത്. ശബ്ദതരംഗങ്ങളിലൂടെ ബാഹ്യലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാതും ദേവീരൂപമാണ്.
ശ്രോതം എന്ന പദത്തിനു വേദം എന്നും വേദജ്ഞാനം എന്നും അര്‍ത്ഥമുണ്ട്. വേദമായി രൂപം പൂണ്ട് മനുഷ്യരെ ഉണ്മയിലേയ്ക്കു നയിക്കുന്നതും ദേവിതന്നെ.
468. ത്വഗ്രൂപാ – ത്വക്ക് രൂപമായവള്‍. ശരീരത്തെ ആവരണം ചെയ്തു സംരക്ഷിക്കുകയും ചൂട്, തണുപ്പ്, മാര്‍ദ്ദവം, കടുപ്പം തുടങ്ങിയവ സ്പര്‍ശം കൊണ്ടറിഞ്ഞ് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതുമായ തൊലിയായി വര്‍ത്തിക്കുന്നത് ലോകമാതാവായ മൂകാംബികാദേവിയാണ്.
469. രസനാത്മികാ – രസനയായി രൂപം പൂണ്ടവള്‍. എരിവും പുളിയും മധുരവും ചവര്‍പ്പും പോലുള്ള രുചിഭേദങ്ങളെ തിരിച്ചറിയുന്ന നാക്കാണു രസന. രസന ഭാഷണശബ്ദങ്ങള്‍ രൂപപ്പെടുത്തുന്ന അവയവുമാണ്.
നാക്കായി ഭക്ഷണത്തിന്റെ രുചി ആസ്വാദിക്കുകയും ഭക്ഷണംകൊണ്ട് ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യുന്ന ദേവി സംഭാഷണത്തിലൂടെ സമൂഹധര്‍മവും മന്ത്രോച്ചാരണത്തിലൂടെ ദേവപ്രീതിയും സംഗീതത്തിലൂടെ ആനന്ദവും അനുഭവിപ്പിക്കുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: