കോട്ടയം: നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടീല്‍ ശക്തമാണെന്ന് മന്ത്രി കെ.സി. ജോസഫ്. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ചെലവു കുറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമായ നേപ്പാളില്‍ എത്രമലയാളികള്‍ ഉണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം സംസ്ഥാന സര്‍ക്കാരിനില്ല. നേപ്പാളിന് പോയിട്ടുള്ളവരുടെ ബന്ധുക്കളും ടൂര്ഓപ്പറേറ്റര്മാരും നല്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറുന്നുണ്ട്. കോഴിക്കോട്ടു നിന്നും പോയ രണ്ട് സംഘത്തില്‍ ഒരു സംഘത്തെ രക്ഷപ്പെടുത്തി ദല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. അവരുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ഏര്‍പ്പാടുകള്‍ കേരള ഹൗസില്തന്നെയുണ്ട്.
കാസര്‍കോട്, ഇരിട്ടി, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരായ ദീപക്ക് തോമസ്, റിഷാദ്, അനില്സൂരി എന്നിവരില്‍ അനില്‍ സൂരിയെ പരുക്കുകളോടെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റ് രണ്ടുപേരും ഇപ്പോഴുമവിടെ കുടുങ്ങി കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നോര്‍ക്കയുടെ തിരുവനന്തപുരത്തെ ഓഫീസിലും ദല്‍ഹിയില്‍ കേരളഹൗസിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് 18004253939 (ഭാരതത്തില്‍നിന്നു ബന്ധപ്പെടാന്‍), 09147123339 (പുറത്തുനിന്നും ബന്ധപ്പെടാന്‍), ദല്‍ഹിയിലെ കേരള ഹൗസില്‍ 01130411411 എന്ന മ്പരിലും വിവരങ്ങള്‍ ലഭ്യമാകുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: