മുംബൈ: തനിക്കു പിറന്ന പെണ്‍കുഞ്ഞിന് ഇന്ത്യ ജെന്നിയെന്നു പേരിടാനുള്ള കാരണം മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചുമായ ജോണ്ടി റോഡ്സ് വെളിപ്പെടുത്തി.
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരമാണ് മകള്‍ക്ക് ആ പേരു നല്കാന് പ്രേരിപ്പിച്ചതെന്ന് റോഡ്സ് പറഞ്ഞു.
‘ഇവിടെ ഒരുപാട് കാലം ചെലവിട്ടു. ഇന്ത്യയുടെ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ സംസ്കാരത്തെയും പൈതൃകത്തെയും പാരമ്പര്യത്തെയും ഞാന്‍ സ്നേഹിക്കുന്നു. ഇന്ത്യ ആത്മീയതയുടെ നാടാണ്; പുരോഗമന ചിന്തയുടെയും. ആ സംയുക്തത്തെ ഏറെയിഷ്ടപ്പെടുന്നു, റോഡ്സ് പറഞ്ഞു.
ഇന്ത്യയില്‍ എല്ലാദിവസവും പുതുതായി എന്തെങ്കിലും നമുക്ക് കണ്ടെത്താനാവും. മനുഷ്യര്‍ കണ്ടെത്തലുകള്‍ ഇഷ്ടപ്പെടുന്നു. അവളും (കുഞ്ഞ്) എന്തെങ്കിലുമൊക്കെ കണ്ടെത്തിയേക്കാം.
മകള്‍ക്ക് ഇന്ത്യയെന്നു പേരിടുന്നതില്‍ ഭാര്യ മെലാനെയ്ക്ക് യാതൊര് എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും റോഡ്സ് വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള യാത്രകളെ മെലാനെ ആസ്വദിക്കുന്നു. അവള് യോഗ പഠിച്ചു. മലകളില്‍ നിന്നു കടലിലേക്കു സഞ്ചരിക്കാമെന്ന യാഥാര്‍ത്ഥ്യത്തെയും ഇന്ത്യ പ്രദാനം ചെയ്യുന്ന വൈവിധ്യത്തെയും മെലാനെയും സ്നേഹിക്കുന്നു.
കുഞ്ഞിന് ഇന്ത്യയെന്നു പേരിടുന്ന ആദ്യ ദമ്പതികളല്ല തങ്ങളെന്നും ദക്ഷിണാഫ്രിക്കയില്‍ വേറെ കുട്ടികള്‍ക്കും ഇന്ത്യയെന്നു പേരുണ്ടെന്നും റോഡ്സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: