ന്യൂദല്‍ഹി:ലോക്പാല്‍ ആക്ടിനോടനുബന്ധിച്ച് കേന്ദ്ര ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ട അവസാനതീയതി ഒക്ടോബര്‍ 15വരെനീട്ടി. നേരത്തെ ഏപ്രില്‍ 30നുമുമ്പ് സ്വത്തിന്റെ കണക്കുവിവരങ്ങള്‍ ബോധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരുന്നത്.
ഇതുപ്രകാരം ഉദ്യോഗസ്ഥരുടേയും ഭാര്യയുടേയോ/ ഭര്‍ത്താവിന്റേയോ പേരിലുള്ള സ്വത്തും, ബാധ്യതകളും, ആശ്രിതരായ മക്കളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണം.
എ, ബി, സി എന്നീ ഗ്രേഡുകളിലെ ജീവനക്കാരാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുന്നത്. കൈവശമുള്ള പണം, ബാങ്ക് നിക്ഷേപങ്ങള്‍, മ്യുച്ചല്‍ ഷെയര്‍ നിക്ഷേപങ്ങള്‍, ലോണുകള്‍ എന്നിവ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് ഡിപ്പാര്‍ട്ട്മന്റ് ഓഫ് പേഴ്സണല്‍ ട്രെയിനിംങ് വിവധ കേന്ദ്രവിഭാഗങ്ങള്ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നത്.
അഴിമതിവിരുദ്ധ ഭരണത്തിനായുള്ള ലോകായുക്ത, ലോക്പാല്‍ ആക്ട് പ്രകാരം ക്ലാസ്ഫോര്‍ ജീവനക്കാര്‍ ഒഴികയുള്ള എല്ലാ ഉദ്യോഗസ്ഥരും സ്വത്തുവിവരങ്ങള്‍ പുറത്തുവിടണം.ഡിഒപിടി ആദ്യം പുറത്തിറക്കിയ ഉത്തരവുപ്രകാരം മാര്‍ച്ച് 31വരെയുള്ള സ്വത്തുവിവരങ്ങളുടെ കണക്ക് ജൂലൈ 31നു മുമ്പായി ബോധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.
പിന്നീട് 2014ല്‍ ഇറക്കിയ പുനര്‍വിജ്ഞാപനത്തില്‍ ഇത് സെപ്തംബര്‍ 15ഉം അതിനുശേഷം ഡിസംബര്‍ അവസാനത്തേയ്ക്കും ഏപ്രില്‍ 30വരേയും ദീര്‍ഘിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: