ടൂറിന്: ഇറ്റാലിയന്‍ ലീഗില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന് അപ്രതീക്ഷിത തിരിച്ചടി. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ ടോറിനോയാണ് ചാമ്പ്യന്മാര്ക്കെതിരെ അട്ടിമറി വിജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടോറിനോയുടെ വിജയം. 20 വര്‍ഷത്തിനുശേഷമാണ് ജുവന്റസ് ടൂറിനില്‍ പരാജയപ്പെടുന്നത്. പരാജയപ്പെട്ടെങ്കിലും ജുവന്റസിന് തന്നെയാണ് ഇത്തവണയും കിരീടത്തിന് സാധ്യത.
ലീഗില്‍ ആറ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ നാല് പോയിന്റ് കൂടി നേടിയാല്‍ ജുവന്റസിന് സീരി എയില്‍ തുടര്‍ച്ചയായ നാലാം കിരീടം സ്വന്തമാക്കാം. 32 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ജുവന്റസിന് 73 പോയിന്റാണുള്ളത്. 59 പോയിന്റുള്ള ലാസിയോയും 58 പോയിന്റുള്ള റോമയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 56 പോയിന്റുമായി നാപ്പോളി നാലാമതാണ്.
വിജയത്തോടെ ടോറിനോ 47 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് മുന്നേറി.
ടോറിനോക്കെതിരായ കളിയില്‍ 35-ാം മിനിറ്റില്‍ സൂപ്പര്‍താരം ആന്ദ്രെ പിര്‍ലോയുടെ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ജുവന്റസ് പരാജയം നുണഞ്ഞത്. 12 മിനിറ്റിനിടെ രണ്ട് തവണയാണ് ടോറിനോ താരങ്ങള്‍ ജുവന്റസ് വലയില്‍ പന്തെത്തിച്ചത്. ടോറിനോക്കുവേണ്ടി 45-ാം മിനിറ്റില്‍ മറ്റേയോ ദര്‍മിയാന്‍, 57-ാം മിനിറ്റില്‍ ഫാബിയോ ക്വാഗ്ലിയാറെല്ല എന്നിവരാണ് ഗോള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലാസിയോ 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തുള്ള നാപ്പോളി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സാംപദോറിയയെ തകര്‍ത്തു. ഹിഗ്വയിന്റെ ഇരട്ടഗോളുകളാണ് നാപ്പോളിക്ക് മികച്ച വിജയം സമ്മാനിച്ചത്. മറ്റ് കളികളില്‍ പാര്‍മ 1-0ന് പലേര്മോയെയും വെറോണ 3-2ന് സാസ്സുലാവോയെും കാഗ്ലിയാരി 3-1ന് ഫിയോറന്റീനയയെയും ഗനോവ 3-1ന് സെസ്നയെയും പരാജയപ്പെടുത്തിയപ്പോള്‍ അറ്റ്ലാന്റ-എംപോളി പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: