മാ‍്രഡിഡ്: സ്പാനിഷ് ലീഗില്‍ അഞ്ച് റൗണ്ട് മത്സരങ്ങള്‍ കൂടി ബാക്കിനില്‍ക്കേ കിരീടപ്പോരാട്ടം ആന്റി ക്ലൈമാക്സിലേക്ക് നീളുന്നു. ഇന്നലെ റയല്‍ എവേ പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെല്‍റ്റ ഡി വീഗോയെ തകര്‍ത്തു. ഇതോടെ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ കിരീടത്തിനായുള്ള പോരാട്ടം കനത്തു.
ഇരു ടീമുകളും തമ്മില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ഒറ്റ മത്സരത്തില്‍ തിരിച്ചടി നേരിട്ടാല്‍ മതി കിരീടപോരാട്ടവും മാറിമറിയാന്‍. 33 മത്സരങ്ങളില്‍ നിന്ന് ബാഴ്സലോണക്ക് 81 പോയിന്റും റയലിന് 79 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോക്ക് 72 പോയിന്റുകളാണുള്ളത്.
ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ജാവിയര്‍ ഹെന്‍ഡേഴ്സന്റെ ഇരട്ട ഗോളുകളാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയം. കളിയുടെ ഒമ്പതാം മിനിറ്റില്‍ അഗുഡോ ഡുറാന് നേടിയ ഗോളിന് സെല്‍റ്റ മുന്നിലെത്തി. എന്നാല്‍ 7 മിനിറ്റിനുശേഷം ജര്‍മ്മന്‍ താരം ടോണിക്രൂസിലൂടെ റയല്‍ സമനില പിടിച്ചു. പിന്നീട് 24-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സണിലൂടെ റയല്‍ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ ആഹ്ലാദത്തിന് നാല് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
28-ാം മിനിറ്റില്‍ മിനാ ലോറന്സോയിലൂടെ സെല്‍റ്റ സമനില പിടിച്ചു. 43-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിലൂടെ റയല്‍ വീണ്ടും മുന്നിലെത്തി. ഇതോടെ ആദ്യപകുതിയില്‍ റയല്‍ മാഡ്രിഡ് 3-2ന് മുന്നിലെത്തി. പിന്നീട് 69-ാം മിനിറ്റില്‍ ഹെന്ഡേഴ്സണ് വീണ്ടും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
കഴിഞ്ഞയാഴ്ച അത്ലറ്റികോ മാഡ്രിഡിനെതിരെ യുവേഫ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയലിന് വിജയം നേടിക്കൊടുത്തതും ഹെന്‍ഡേഴ്സന്റെ മാന്ത്രികക്കാലുകളായിരുന്നു. എന്നാല്‍ വിജയം റയലിനൊപ്പമായിരുന്നെങ്കിലും പന്ത് കൂടുതല്‍ കൈവശംവെച്ചതും ഷോട്ടുകളുതിര്‍ത്തതും സെല്‍റ്റ താരങ്ങളായിരുന്നു. കളിയിലുടനീളം റയല്‍ താരങ്ങള്‍ 10 ഷോട്ടുകള്‍ പായിച്ചപ്പോള്‍ സെല്‍റ്റ രതാരങ്ങള് 20 എണ്ണമാണ് ഉതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: