വണ്ടൂര്‍(മലപ്പുറം): സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പേരില്‍ ആറര കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയും വണ്ടൂര്‍ പാണ്ടിക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ഫാഷന്‍ ജ്വല്ലറി ഉടമയുമായ കൈതാരം സാബു(46) ആണ് പിടിയിലായത്.
വണ്ടൂര്‍ സിഐ കെ.സി.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വര്‍ഷങ്ങളായി വണ്ടൂര്‍ അമ്പലപ്പടി പുല്ലൂരിലായിരുന്നു ഇയളുടെ താമസം.
തട്ടിപ്പ് മനസിലായ നിക്ഷേപകര്‍ പണം തിരിച്ചു വാങ്ങാനായി കഴിഞ്ഞദിവസം ജ്വല്ലറിയിലെത്തിയപ്പോഴേക്കും ഉടമ മുങ്ങുകയായിരുന്നു. നിക്ഷേപം തിരിച്ചു നല്‍കാമെന്ന് പറഞ്ഞതനുസരിച്ച് എത്തിയ സ്ത്രീ ഉടമയെ അന്വേഷിച്ചപ്പോഴാണ് ജോലിക്കാര്‍ പോലും സാബു സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. രാവിലെ ജോലിക്കാരാണ് കട തുറന്നിരുന്നത്. ഈ സമയം സാബു സ്ഥത്തുണ്ടായിരുന്നില്ല.
കട തുറന്ന് അല്പം കഴിഞ്ഞപ്പോള്‍ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് സൂപ്പര്‍വൈസറും മുങ്ങുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ കടക്കു മുമ്പില്‍ തടിച്ചുകൂടി ബഹളം വെച്ചു. സംഭവത്തെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തിയ പോലിസ് ജ്വല്ലറി പൂട്ടി സീല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: