തിരുവനന്തപുരം:ആയുഷ് വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പഠനസൗകര്യം നിര്‍ത്തലാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ഡോക്ടര്‍ ബി.ആര്. അരുണ്‍ ആവശ്യപ്പെട്ടു.
ആയുഷ് വിദ്യാര്‍ത്ഥികളുടെ സിലബസ്സും മറ്റ് പഠന കാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് ആണെന്നിരിക്കെ കേരള സര്‍ക്കാരിന്റെ പുതിയ ഉത്തരവ് സിസിഐഎംന്റെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ്
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനത്തെ അനിശ്ചിതത്വത്തിലാക്കുന്ന സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണ്. കേരളത്തിന്റെ തനതായ ആയുര്‍വേദത്തിന്റെ നട്ടെല്ല് ഓടിക്കുന്നതിന് ഐഎംഎയും സര്‍ക്കാരുംചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന രീതിയിലുള്ള സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണ്. കേന്ദ്രസര്‍ക്കാര്‍ വളരെയെധികം പ്രാധാന്യം ആയുഷ് വിദ്യാഭ്യാസത്തിന് നല്കുമ്പോള് കേരളസര്‍ക്കാരിന്റെ ആയുഷ് വിദ്യാര്‍ത്ഥി വിരുദ്ധ നിയമത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും തെറ്റായ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും ഡോ. ബി.ആര്. അരുണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: