കായംകുളം: വി.എസ്. അച്യുതാനന്ദന്റെ സമരപോരാട്ടങ്ങളേയും പാരമ്പര്യത്തേയും ഇകഴ്ത്തുന്ന വളരെ മോശമായ പ്രവണത സമൂഹത്തില്‍ വളര്‍ത്തുന്നതായും ഇതിനുവേണ്ടി ഏത് വൃത്തിക്കെട്ട രീതിയും അവലംബിക്കുന്നവരെ കേരള ജനത അപഹാസ്യരായിട്ടേ കാണുകയുള്ളുവെന്നും സി.കെ. സദാശിവന് എംഎല്‍എ.
പുതുപ്പള്ളി രാഘവന്റെ പത്താം അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഎസ് അച്യുതാനന്ദന് മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴായിരുന്നു വിഎസിനെ പ്രശംസിച്ചും പിണറായിയെ പേരെടുത്തു പറയാതെയും രൂക്ഷമായി വിമര്‍ശിച്ചത്.
ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പുന്നപ്ര വയലാര്‍ സമരസേനാനിയായ വിഎസിന്റെ സമരപോരാട്ടങ്ങളെ ഇകഴ്ത്തി പിണറായി നടത്തിയ ചില പദപ്രയോഗങ്ങള്ക്കുള്ള മറുപടിയാണ് വിഎസ് പക്ഷക്കാരനായ സി.കെ. സദാശിവന് പരോക്ഷമായി നല്‍കിയത്.
ജന്മിമാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ വിഎസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴുള്ള പല നേതാക്കള്‍ക്കം മൊട്ടുസൂചികൊണ്ടുള്ള കുത്തുപോലും ഏറ്റിട്ടില്ലെന്നും സദാശിവന് പറഞ്ഞു. ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, വിഎസിന് പുരസ്കാരം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: