ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം. വിദേശ സഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ രജിസ്ട്രേഷനാണു റദ്ദാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
നിരന്തരമായി വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇവരോടു വിശദീകരണം തേടിയിരുന്നു. വ്യക്തമായ മറുപടി നല്‍കാത്തതിനാലാണു നടപടി. ഈ എന്‍ജിഒകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2014 ഒക്ടോബറില്‍ രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന 10343 എന്‍.ജി.ഒകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശ സംഭാവന സ്വീകരിയ്ക്കുന്ന വിഷയത്തില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
200910, 201011, 201112 വര്‍ഷങ്ങളില്‍ ലഭിച്ച സംഭാവന സംബന്ധിച്ച വിശദാംശങ്ങളാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ 229 സംഘടനകള്‍ ഒഴിച്ച് മറ്റൊരു സംഘടനയും കേന്ദ്ര് ആഭ്യന്തര വകുപ്പിന്റെ നിര്ദ്ദേശത്തോട്ട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
മുതിര്‍ന്ന ആഭ്യന്തരമന്ത്രാലയ വ്യത്തങ്ങള്‍ നല്കുന്ന സൂചന അനുസരിച്ച് തിങ്കളാഴ്ച തന്നെ ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് നല്കി. നേരത്തെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ച സംഘടനകളില്‍ 510 എണ്ണം നോട്ടീസ് മടക്കിയിരുന്നു.
വിലാസത്തിലെ സ്വീകര്‍ത്താവ് ഇല്ല എന്ന വിശദികരണത്തോടെയാണ് തപാല്‍ വകുപ്പ് കത്തുകള്‍ മടക്കിയത്. ഈ സാഹചര്യത്തില്‍ പ്രസ്തുത സംഘടനകളെ സംബന്ധിച്ച് വിശദമായ അന്വേഷനം നടത്താനും ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ട എജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക സഹായത്തിനായി വിദേശ രാജ്യങ്ങളെ ത്യപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ മുന ഒടിയ്ക്കുന്നത് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. മുന്‍പും വിവിധ സര്‍ക്കാരുകള്‍ നടപടി സ്വീകരിയ്ക്കും എന്ന് എന്‍.ജി.ഒ കളെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു.
രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വഴിപ്പെട്ട് ജീവിക്കാത്ത സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കേണ്ടി എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. വിവിധ വികസന പദ്ധതികള്‍ക്ക് എതിരെ അടിസ്ഥാന രഹിത ആരോപണങ്ങളുമായി കോടതികളെ സമീപിയ്ക്കുന്നവര്‍ക്ക് പിന്നില്‍ ഇത്തരം സംഘടനകളുടെ സാമ്പത്തിക സമ്മര്‍ദ്ദമാണെന്ന് നേരത്തെ വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: